ആചാരാനുഷ്ടാനങ്ങളിലെ വൈവിദ്ധ്യം || Defferent Hindu Ceremany
ആചാരാനുഷ്ടാനങ്ങളിലെ വൈവിദ്ധ്യം: നിങ്ങൾക്കറിയാമോ, തിരുവല്ലക്കു സമീപമുള്ള തിരു-ആലംതുരുത്തി ഭഗവതി ദേവിയുടെ ഉത്സവത്തിന് ആനയും, വെടിക്കെട്ടും നിഷിദ്ധമാണ് എന്തുകൊണ്ടെന്നാൽ ഇവിടെയുള്ള ഭഗവതി പ്രതിഷ്ഠ ബാലികാ രൂപമാണ്. കൊച്ചു കുഞ്ഞായതുകൊണ്ട് ആനയും, വെടിക്കെട്ടും ഭഗവതിക്ക് ഭയാനകമാണു പോലും!.
നന്ദഗോപരുടെയും ദേവകിയുടേയും മകളായി അവതാരമെടുത്ത മഹാമായാദേവിയെ, കംസൻ കൊല്ലാനായി പാറയിൽ അടിക്കാൻ കാലിൽ പിടിച്ചുയർത്തിയതും, കംസന്റെ കയ്യിൽ നിന്നും തെന്നിമാറിയ ദേവി ആകാശത്തേക്കുയർന്ന്, കംസനെ താക്കീതു ചെയ്തു അപ്രത്യക്ഷമായതും പുരാണപ്രസിദ്ധമാണല്ലോ, ആ നന്ദനന്ദിനി സങ്കൽപ്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. ആനയെയല്ല, അണ്ഡകടാഹങ്ങളെ മുഴുവൻ ഉന്മേഷ നിമേഷങ്ങളെകൊണ്ട് സൃഷ്ടിച്ച്, പാലിച്ച്, സംഹരിക്കുന്ന ജഗദീശ്വരിയാണ് ആനയെയും വെടി ശബ്ദത്തേയും ഭയമുള്ള ബാലികാ രൂപത്തിൽ ആരാധിക്കപ്പെടുന്നത്. അത് തന്നെയാണ് ആ ക്ഷേത്രസങ്കൽപ്പത്തിന്റെ പ്രത്യേകതയും. സാധാരണ മനുഷ്യരെ ഉദ്ധരിക്കുന്നതിനായി ഗുണരഹിതനായ പരമാത്മാവ്, വിവിധ നാമ-രൂപങ്ങളോടുകൂടിയ അർച്ചനാവതാരമൂർത്തികളായി ക്ഷേത്രത്തിൽ നിലകൊള്ളുന്നു. അവിടെ ദേവതയ്ക്ക് മാനുഷികഗുണങ്ങളായ, ഇഷ്ടാനിഷ്ടങ്ങളും, സുഖ-ദുഃഖങ്ങളും, പരിമിതികളുമൊക്കെ കല്പിയ്ക്കപ്പെടുന്നു.
ക്ഷേത്രത്തിലെ ദേവതയുടെ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും, ഭക്തരുടെ ആചാരാനുഷ്ടാനങ്ങളുംനിത്യ നിദാനങ്ങളുമൊക്കെ നിശ്ചയിക്കപെടുക. ആലംതുരുത്തി ഭഗവതിയ്ക്ക് ആന പാടില്ല എന്നാണെങ്കിൽ, കുമാരനല്ലൂരിൽ കൊമ്പനാനകൾക്കാണ് വിലക്ക്, അവിടെ ദേവി പിടിയാനപ്പുറത്താണ് എഴുന്നള്ളുക. എന്നാൽ കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്റെ മുകളിലാണ് ചോറ്റാനിക്കര ഭഗവതി എഴുന്നളുന്നത്. ഭഗവതി ഒന്ന് തന്നെയെങ്കിലും വ്യത്യസ്ത ഭാവങ്ങളിലായതുകൊണ്ട്, വ്യത്യസ്ത ആരാധനാ രീതികൾ പിന്തുടർന്ന് പോരുന്നു.
അങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ ക്ഷേത്രങ്ങളിൽ ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യവും. അധികാരചിഹ്നങ്ങൾ അഴിച്ചു വച്ച്, രണ്ടാമ്മുണ്ട് അരയിൽക്കെട്ടി വേണം തളിപ്പറമ്പിൽ ദർശനം വാങ്ങാൻ, കാരണം അകത്തിരിക്കുന്നത് തമ്പുരാക്കന്മാർക്കും തമ്പുരാനായ രാജരാജേശ്വരനാണ്. പയ്യന്നൂരിൽ സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽ സന്യാസിമാർക്ക് പ്രവേശനമില്ലത്രേ, വൈക്കത്തപ്പൻ അന്നദാന പ്രഭുവാകുമ്പോൾ, ഏറ്റുമാനൂരപ്പൻ അഘോരമൂർത്തിയാണ്, പഴവങ്ങാടി ഗണപതിയ്ക്ക് നാളികേരമാണ് മുഖ്യമെങ്കിൽ പറശ്ശിനിക്കടവ് മുത്തപ്പന് പനങ്കള്ളും, മീനുമാണ് പഥ്യം, വിഭിന്നങ്ങളായ ദേവതാസങ്കല്പങ്ങൾ, വ്യത്യസ്തമായ ആചാരരീതികൾ!
മനുഷ്യർക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ മാനസിക-ശാരീരിക-സാംസ്കാരിക-സാമൂഹ്യ സാഹചര്യങ്ങളാണുള്ളതെന്നും, അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായുള്ള പൗരാണിക കാലം മുതൽ തുടരുന്ന ആരാധനാ ക്രമങ്ങൾ ആവശ്യമാണെന്നുമുള്ള തിരിച്ചറിവാണ് ഈ വൈവിധ്യങ്ങൾക്ക് കാരണം. ഒപ്പം ഓരോരുത്തരുടെയും ഭാവനക്കും, മനോവികാസത്തിനുമനുസരിച്ച് ഈശ്വരനെ സങ്കല്പിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്റെ തെളിവുമാണ് ഈ വൈവിദ്ധ്യങ്ങൾ. സ്ത്രീ പൂജിക്കുന്ന മണ്ണാറശാലയും, പാമ്പിൻ മേയ്ക്കാട്ടും സ്ത്രീകൾ ദേവിക്കന്നമൂട്ടുന്ന പൊങ്കാലയും, ഭിന്നലിംഗക്കാരുടെ ഇരവാൻ കോവിലുമൊക്കെയടങ്ങിയ വ്യത്യസ്തതകളാണ്.
നൈഷ്ഠിക ബ്രഹ്മചാരിയായിരുന്ന പന്തളരാജകുമാരൻ തന്റെ അവതാരോദ്ദേശം നിറവേറ്റിയതിനു ശേഷം, ശബരിമലയിലെ ധർമ്മശാസ്താ വിഗ്രഹത്തിൽ ലയിച്ചു ചേർന്നുവെന്നാണ് ഐതിഹ്യം, അതുകൊണ്ട് ശബരിമലയിൽ ധർമ്മശാസ്താവ് യോഗി രൂപമെടുത്ത നിത്യബ്രഹ്മചാരിയാണ്. മാളികപ്പുറത്താകട്ടെ, വിരഹാർദ്രയായ് പന്തളരാജകുമാരനെ വിവാഹം കഴിക്കാൻ കാത്തിരിക്കുന്ന ഭാവത്തിലാണ് ദേവിയെ കൽപ്പിച്ചു പോരുന്നത്.
ഇവയെയൊക്കെ ഉപനിഷത്തിലെയും സംഹിതയിലേയുമൊക്കെ മന്ത്രങ്ങളുടെ അറ്റവും, പാതിയും ചിന്തിയെടുത്ത് തൂക്കിനോക്കരുത്. ഔപനിഷദിക ജ്ഞാനത്തിന്റെ മറുകരകണ്ടവർക്ക് വേണ്ടിയല്ല, ആർത്തരും, അർത്ഥാർത്ഥികളുമായ സാധാരണ ഭക്തരുടെ വിശ്വാസത്തിലുദിക്കുന്ന മാനസിക ശാന്തിക്കു വേണ്ടി പ്രാർത്ഥനാനിരതരാകുവാനുള്ള അഭയകേന്ദ്രമാണ് ക്ഷേത്രങ്ങൾ.
ഭാരതീയ ഹൈന്ദവ സംസ്കാരം ദേശീയ മത സഹിഷ്ണുതയുടെ പ്രതീകമാണ്. നാനാത്വത്തിൽ ഏകത കണ്ടെത്തിയ ഭാരതം ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുള്ള സന്ദേശമാണ് നൽകിയത്.
നന്ദഗോപരുടെയും ദേവകിയുടേയും മകളായി അവതാരമെടുത്ത മഹാമായാദേവിയെ, കംസൻ കൊല്ലാനായി പാറയിൽ അടിക്കാൻ കാലിൽ പിടിച്ചുയർത്തിയതും, കംസന്റെ കയ്യിൽ നിന്നും തെന്നിമാറിയ ദേവി ആകാശത്തേക്കുയർന്ന്, കംസനെ താക്കീതു ചെയ്തു അപ്രത്യക്ഷമായതും പുരാണപ്രസിദ്ധമാണല്ലോ, ആ നന്ദനന്ദിനി സങ്കൽപ്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. ആനയെയല്ല, അണ്ഡകടാഹങ്ങളെ മുഴുവൻ ഉന്മേഷ നിമേഷങ്ങളെകൊണ്ട് സൃഷ്ടിച്ച്, പാലിച്ച്, സംഹരിക്കുന്ന ജഗദീശ്വരിയാണ് ആനയെയും വെടി ശബ്ദത്തേയും ഭയമുള്ള ബാലികാ രൂപത്തിൽ ആരാധിക്കപ്പെടുന്നത്. അത് തന്നെയാണ് ആ ക്ഷേത്രസങ്കൽപ്പത്തിന്റെ പ്രത്യേകതയും. സാധാരണ മനുഷ്യരെ ഉദ്ധരിക്കുന്നതിനായി ഗുണരഹിതനായ പരമാത്മാവ്, വിവിധ നാമ-രൂപങ്ങളോടുകൂടിയ അർച്ചനാവതാരമൂർത്തികളായി ക്ഷേത്രത്തിൽ നിലകൊള്ളുന്നു. അവിടെ ദേവതയ്ക്ക് മാനുഷികഗുണങ്ങളായ, ഇഷ്ടാനിഷ്ടങ്ങളും, സുഖ-ദുഃഖങ്ങളും, പരിമിതികളുമൊക്കെ കല്പിയ്ക്കപ്പെടുന്നു.
ക്ഷേത്രത്തിലെ ദേവതയുടെ രൂപ-ഭാവ-സങ്കല്പങ്ങൾക്കനുസരിച്ചാണ് പൂജയും, ഭക്തരുടെ ആചാരാനുഷ്ടാനങ്ങളുംനിത്യ നിദാനങ്ങളുമൊക്കെ നിശ്ചയിക്കപെടുക. ആലംതുരുത്തി ഭഗവതിയ്ക്ക് ആന പാടില്ല എന്നാണെങ്കിൽ, കുമാരനല്ലൂരിൽ കൊമ്പനാനകൾക്കാണ് വിലക്ക്, അവിടെ ദേവി പിടിയാനപ്പുറത്താണ് എഴുന്നള്ളുക. എന്നാൽ കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്റെ മുകളിലാണ് ചോറ്റാനിക്കര ഭഗവതി എഴുന്നളുന്നത്. ഭഗവതി ഒന്ന് തന്നെയെങ്കിലും വ്യത്യസ്ത ഭാവങ്ങളിലായതുകൊണ്ട്, വ്യത്യസ്ത ആരാധനാ രീതികൾ പിന്തുടർന്ന് പോരുന്നു.
അങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ ക്ഷേത്രങ്ങളിൽ ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യവും. അധികാരചിഹ്നങ്ങൾ അഴിച്ചു വച്ച്, രണ്ടാമ്മുണ്ട് അരയിൽക്കെട്ടി വേണം തളിപ്പറമ്പിൽ ദർശനം വാങ്ങാൻ, കാരണം അകത്തിരിക്കുന്നത് തമ്പുരാക്കന്മാർക്കും തമ്പുരാനായ രാജരാജേശ്വരനാണ്. പയ്യന്നൂരിൽ സുബ്രഹ്മണ്യസ്വാമിയുടെ ക്ഷേത്രത്തിൽ സന്യാസിമാർക്ക് പ്രവേശനമില്ലത്രേ, വൈക്കത്തപ്പൻ അന്നദാന പ്രഭുവാകുമ്പോൾ, ഏറ്റുമാനൂരപ്പൻ അഘോരമൂർത്തിയാണ്, പഴവങ്ങാടി ഗണപതിയ്ക്ക് നാളികേരമാണ് മുഖ്യമെങ്കിൽ പറശ്ശിനിക്കടവ് മുത്തപ്പന് പനങ്കള്ളും, മീനുമാണ് പഥ്യം, വിഭിന്നങ്ങളായ ദേവതാസങ്കല്പങ്ങൾ, വ്യത്യസ്തമായ ആചാരരീതികൾ!
മനുഷ്യർക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ മാനസിക-ശാരീരിക-സാംസ്കാരിക-സാമൂഹ്യ സാഹചര്യങ്ങളാണുള്ളതെന്നും, അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായുള്ള പൗരാണിക കാലം മുതൽ തുടരുന്ന ആരാധനാ ക്രമങ്ങൾ ആവശ്യമാണെന്നുമുള്ള തിരിച്ചറിവാണ് ഈ വൈവിധ്യങ്ങൾക്ക് കാരണം. ഒപ്പം ഓരോരുത്തരുടെയും ഭാവനക്കും, മനോവികാസത്തിനുമനുസരിച്ച് ഈശ്വരനെ സങ്കല്പിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്റെ തെളിവുമാണ് ഈ വൈവിദ്ധ്യങ്ങൾ. സ്ത്രീ പൂജിക്കുന്ന മണ്ണാറശാലയും, പാമ്പിൻ മേയ്ക്കാട്ടും സ്ത്രീകൾ ദേവിക്കന്നമൂട്ടുന്ന പൊങ്കാലയും, ഭിന്നലിംഗക്കാരുടെ ഇരവാൻ കോവിലുമൊക്കെയടങ്ങിയ വ്യത്യസ്തതകളാണ്.
നൈഷ്ഠിക ബ്രഹ്മചാരിയായിരുന്ന പന്തളരാജകുമാരൻ തന്റെ അവതാരോദ്ദേശം നിറവേറ്റിയതിനു ശേഷം, ശബരിമലയിലെ ധർമ്മശാസ്താ വിഗ്രഹത്തിൽ ലയിച്ചു ചേർന്നുവെന്നാണ് ഐതിഹ്യം, അതുകൊണ്ട് ശബരിമലയിൽ ധർമ്മശാസ്താവ് യോഗി രൂപമെടുത്ത നിത്യബ്രഹ്മചാരിയാണ്. മാളികപ്പുറത്താകട്ടെ, വിരഹാർദ്രയായ് പന്തളരാജകുമാരനെ വിവാഹം കഴിക്കാൻ കാത്തിരിക്കുന്ന ഭാവത്തിലാണ് ദേവിയെ കൽപ്പിച്ചു പോരുന്നത്.
ഇവയെയൊക്കെ ഉപനിഷത്തിലെയും സംഹിതയിലേയുമൊക്കെ മന്ത്രങ്ങളുടെ അറ്റവും, പാതിയും ചിന്തിയെടുത്ത് തൂക്കിനോക്കരുത്. ഔപനിഷദിക ജ്ഞാനത്തിന്റെ മറുകരകണ്ടവർക്ക് വേണ്ടിയല്ല, ആർത്തരും, അർത്ഥാർത്ഥികളുമായ സാധാരണ ഭക്തരുടെ വിശ്വാസത്തിലുദിക്കുന്ന മാനസിക ശാന്തിക്കു വേണ്ടി പ്രാർത്ഥനാനിരതരാകുവാനുള്ള അഭയകേന്ദ്രമാണ് ക്ഷേത്രങ്ങൾ.
ഭാരതീയ ഹൈന്ദവ സംസ്കാരം ദേശീയ മത സഹിഷ്ണുതയുടെ പ്രതീകമാണ്. നാനാത്വത്തിൽ ഏകത കണ്ടെത്തിയ ഭാരതം ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുള്ള സന്ദേശമാണ് നൽകിയത്.
Comments
Post a Comment